ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ അർജന്റീനയുടെ വിജയക്കുതിപ്പിന് പിന്നാലെ നായകൻ ലയണൽ മെസ്സി പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർക്കിടയിൽ തരംഗമായി (Lionel Messi Instagram Post). ജോർദാനെതിരായ 3-1 വിജയത്തിന് ശേഷം, “ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കാൻ ഒരു വിജയം കൂടി. ഞങ്ങൾ ഇപ്പോഴും ഒന്നിച്ചാണ്” എന്ന കുറിപ്പോടെ മെസ്സി പങ്കുവെച്ച പോസ്റ്റ് ഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശമാണ് നൽകുന്നത്.
ഈ മത്സരത്തിലും ചരിത്രനേട്ടങ്ങൾ മെസ്സിയെ തേടിയെത്തി. പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള മെസ്സിയുടെ മനോഹരമായ ഫ്രീ-കിക്ക് ഗോൾ അദ്ദേഹത്തെ ലോകകപ്പ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന എക്കാലത്തെയും മികച്ച താരമാക്കി മാറ്റി. ബ്രസീലിയൻ ഇതിഹാസം റിവലിനോയുടെ അഞ്ച് ഗോളുകളുടെ റെക്കോർഡ് മറികടന്ന് മെസ്സി തന്റെ ആറാം ലോകകപ്പ് ലോങ് റേഞ്ച് ഗോളാണ് ജോർദാനെതിരെ കുറിച്ചത്. ലോകകപ്പിലെ മൊത്തം ഗോളുകളുടെ എണ്ണം 19 ആയി ഉയർത്തിയ മെസ്സി അർജന്റീനയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് സ്കോറർ എന്ന പദവിയിൽ തുടരുകയാണ്.
തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമായും മെസ്സി മാറി. കൂടാതെ, ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന നാലാമത്തെ താരം എന്ന അപൂർവ്വ നേട്ടവും ഈ 39-കാരൻ സ്വന്തമാക്കി. പരിശീലകൻ ലയണൽ സ്കലോണി ഒൻപത് മാറ്റങ്ങളുമായി ഇറങ്ങിയ മത്സരത്തിൽ ജിയോവാനി ലോ സെൽസോയും ലൗട്ടാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്കായി മറ്റു ഗോളുകൾ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് വിജയങ്ങളോടെ അർജന്റീന അറുപതാം ലോകകപ്പ് വിജയവും ആഘോഷിച്ചു. ജൂലൈ 4-ന് മയാമിയിൽ വെച്ച് നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വേർഡാണ് അർജന്റീനയുടെ എതിരാളികൾ.
Summary: Lionel Messi has taken social media by storm following Argentina’s 3-1 victory over Jordan in the FIFA World Cup 2026, marking a perfect group-stage campaign. In an Instagram post emphasizing team unity, the 39-year-old captain celebrated the team’s historic 50th World Cup win. Messi continued his record-breaking form, scoring his sixth World Cup goal from outside the penalty area—a new tournament record—and becoming the first player to score in seven consecutive World Cup matches.

