ഫിഫ ലോകകപ്പ് 2026-ൽ കൊളംബിയക്കെതിരായ ഗ്രൂപ്പ് കെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകാതിരുന്നതിനെ ന്യായീകരിച്ച് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് (Roberto Martinez Ronaldo Defense). ലയണൽ മെസ്സിയെയും എർലിങ് ഹാലണ്ടിനെയും പോലെ റൊണാൾഡോയ്ക്കും വിശ്രമം നൽകേണ്ടതായിരുന്നുവെന്ന ആരാധകരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളെ മാർട്ടിനസ് തള്ളിക്കളഞ്ഞു. മറ്റ് താരങ്ങളുമായി റൊണാൾഡോയെ താരതമ്യം ചെയ്യുന്നത് ‘ബാല്യസഹജമായ’ കാര്യമാണെന്നാണ് മാർട്ടിനസ് പ്രതികരിച്ചത്.
മത്സരത്തിൽ പോർച്ചുഗൽ കൊളംബിയയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. എങ്കിലും റൊണാൾഡോയുടെ പരിചയസമ്പത്തും അച്ചടക്കവും ടീമിന് അത്യാവശ്യമാണെന്ന് മാർട്ടിനസ് വ്യക്തമാക്കി. “മറ്റ് ടീമുകളിലെ കളിക്കാരുമായി ഞങ്ങൾ താരതമ്യം ചെയ്യുന്നില്ല. അത് ബാല്യസഹജമായ പ്രവൃത്തിയാണ്. 90 മിനിറ്റും കളിക്കാൻ റൊണാൾഡോയ്ക്ക് പൂർണ്ണ ശേഷിയുണ്ട്. അടുത്ത മത്സരത്തിൽ ടീമിന് മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് വരുത്തുമെന്നും, അത് ഏത് കളിക്കാരന്റെ കാര്യത്തിലും ബാധകമാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിലെ റൊണാൾഡോയുടെ 25-ാം മത്സരമായിരുന്നു ഇത്. ജർമ്മനിയുടെ ഇതിഹാസ താരം ലോതർ മത്തൗസിന്റെ റെക്കോർഡിനൊപ്പം എത്താനും അദ്ദേഹത്തിനായി. നിലവിൽ 29 മത്സരങ്ങളുമായി ലയണൽ മെസ്സിയാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. എന്നാൽ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി ഏറ്റവും കൂടുതൽ തവണ (11 തവണ) ഓഫ്സൈഡ് ആയ താരമെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലായി.
Summary: Portugal head coach Roberto Martinez has dismissed criticism regarding his decision not to rest Cristiano Ronaldo during their 0-0 draw against Colombia in the FIFA World Cup 2026. Responding to suggestions that Ronaldo should have been rested like Lionel Messi or Erling Haaland, Martinez called such comparisons “childish.” He emphasized that the 41-year-old superstar remains mentally strong, disciplined, and fully capable of playing the full 90 minutes.

