ഫിലാഡൽഫിയ: ഫിഫ ലോകകപ്പിൽ ആദ്യ മത്സരത്തിലെ സമനിലയുടെ ക്ഷീണം തീർത്ത് ബ്രസീലിന് ഗംഭീര തിരിച്ചുവരവ്. ഹെയ്തിക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ വിജയം വരിച്ചത്. മാത്യൂസ് കുൻഹയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളുമാണ് ബ്രസീലിന് ഗ്രൂപ്പ് സിയിൽ മുൻനിര സ്ഥാനം നേടിക്കൊടുത്തത്.(Brazil Beats Haiti In FiFA World Cup 2026 Group C Match)
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്തിയ ബ്രസീൽ, ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി മത്സരം തങ്ങളുടെ വരുതിയിലാക്കിയിരുന്നു. മാത്യൂസ് കുൻഹയാണ് 23-ാം മിനിറ്റിലും 36-ാം മിനിറ്റിലും പന്ത് വലയിലെത്തിച്ചത്. തൊട്ടുപിന്നാലെ വിനീഷ്യസ് ജൂനിയർ കൂടി സ്കോർ ചെയ്തതോടെ ഹെയ്തിയുടെ പ്രതിരോധം തകർന്നു. കാൽമുട്ടിനേറ്റ പരിക്കുമൂലം സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയതെങ്കിലും, മികച്ച ഫോമിലുള്ള യുവതാരങ്ങളുടെ പ്രകടനം ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാല് പോയിന്റുകളുമായി ബ്രസീൽ ഒന്നാമതെത്തി. മൊറോക്കോയ്ക്കും നാല് പോയിന്റുകൾ ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീൽ മുന്നിലാണ്. ജൂൺ 25-ന് നടക്കുന്ന നിർണ്ണായക മത്സരത്തിൽ സ്‌കോട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത പോരാട്ടം. 1974-ന് ശേഷം ലോകകപ്പിൽ തിരിച്ചെത്തിയ ഹെയ്തിക്ക് ഈ തോൽവിയോടെ നോക്കൗട്ട് സാധ്യതകൾ മങ്ങി.
Story Summary
Brazil secured a dominant 3-0 victory against Haiti in their FIFA World Cup Group C clash, propelled by a brace from Matheus Cunha and a goal from Vinícius Júnior. This crucial win places Brazil at the top of their group, strengthening their position for the knockout stage ahead of their final group match against Scotland.

