ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ബി മത്സരത്തിനിടെ കാനഡയും ഖത്തറും തമ്മിൽ വലിയ സംഘർഷം. കാനഡ 6-0 എന്ന സ്കോറിന് ഏകപക്ഷീയമായി വിജയിച്ച മത്സരത്തിനൊടുവിലാണ് കളിക്കളത്തിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത് (Canada vs Qatar World Cup brawl). കാനഡയുടെ മിഡ്ഫീൽഡർ ഇസ്മായിൽ കോണിന് ഖത്തർ താരം അസിം മദിബോയുടെ ടാക്കിളിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റതാണ് കളിക്കളത്തെ പ്രകോപിതമാക്കിയത്. പരിക്കേറ്റ കോണിനെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. മത്സരത്തിൽ ഖത്തറിന്റെ രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു.
മത്സരത്തിലുടനീളം ഖത്തർ താരങ്ങളുടെ കടുത്ത ടാക്കിളുകൾ കാനഡ ടീമിനെ അതൃപ്തിയിലാക്കിയിരുന്നു. ഫൈനൽ വിസിലിന് തൊട്ടുപിന്നാലെ ഇരു ടീമിലെയും കളിക്കാർ പരസ്പരം തള്ളുകയും വഴക്കിടുകയും ചെയ്തു. കാനഡയുടെ ഹെഡ് കോച്ച് ജെസ്സി മാർഷ്, ഖത്തറിന്റെ ജൂലൻ ലോപെറ്റെഗുയി എന്നിവർ തമ്മിലും വാഗ്വാദം നടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയുടെ ആദ്യ വിജയമായിരുന്നു ഇത്. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക്കാണ് കാനഡയ്ക്ക് കരുത്തായത്. ഇതോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള കാനഡയുടെ സാധ്യതകൾ ഏറെക്കുറെ ഉറപ്പായി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഹോമം അഹമ്മദിനെ ചുവപ്പ് കാർഡ് നൽകി പുറത്താക്കിയിരുന്നു. രണ്ടാം പകുതിയിൽ ഇസ്മായിൽ കോണിനെതിരെ അപകടകരമായ ടാക്കിൾ നടത്തിയതിന് അസിം മദിബോയ്ക്കും ചുവപ്പ് കാർഡ് ലഭിച്ചു. കാനഡയ്ക്ക് വേണ്ടി സൈൽ ലാറിൻ, ജോനാഥൻ ഡേവിഡ്, നഥാൻ സലിബ എന്നിവരാണ് ഗോൾ നേടിയത്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർനിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഹാട്രിക്കോടെ ജോനാഥൻ ഡേവിഡ് ലയണൽ മെസ്സിക്കൊപ്പം ഈ ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.
Summary: Canada secured a dominant 6-0 victory against Qatar in their FIFA World Cup 2026 Group B match, but the game ended in chaos as players from both sides engaged in a massive brawl. The tension followed a dangerous tackle by Qatar’s Assim Madibo that resulted in a serious injury to Canada’s Ismael Kone, leading to two red cards for Qatar and a heated confrontation between the coaching staff. With this win, Canada has all but secured a spot in the knockout stages, bolstered by Jonathan David’s hat-trick.

