കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി വിമത തൃണമൂൽ കോൺഗ്രസ് എംഎൽഎ റിതബ്രത ബാനർജിയെ നിയമിച്ച സ്പീക്കർ രതീന്ദ്ര ബോസിന്റെ തീരുമാനത്തിന് സ്റ്റേ ഇല്ല. സ്പീക്കറുടെ നടപടിക്കെതിരെ ശോഭൻദേബ് ചതോപാധ്യായ സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി തള്ളി. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹർജിക്കാരന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു.(Calcutta High Court Refuses To Stay Ritabrata Banerjee Appointment As West Bengal LoP)
“ഈ ഘട്ടത്തിൽ ഇടക്കാല ആശ്വാസത്തിന് അർഹതയില്ല, ഹർജിക്കാരന് അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളത്,” ജസ്റ്റിസ് കൃഷ്ണ റാവു വ്യക്തമാക്കി. സ്പീക്കർ തന്റെ അധികാരപരിധിയിൽ നിന്നാണോ പ്രവർത്തിച്ചതെന്ന് പരിശോധിക്കാൻ എല്ലാ കക്ഷികളോടും മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ജൂലൈ 28-ന് കേസ് വീണ്ടും പരിഗണിക്കും.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിൽ വിജയിച്ചിരുന്നു. ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് ആരോപിച്ച് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്ന് റിതബ്രതയെയും സന്ദിപൻ സാഹയെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. തുടർന്ന്, 58 എംഎൽഎമാരുടെ പിന്തുണയോടെ റിതബ്രതയെ സ്പീക്കർ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ 80-ൽ 65 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് റിതബ്രതയുടെ അവകാശവാദം.
Story Summary
The Calcutta High Court has refused to stay the West Bengal Assembly Speaker’s decision to recognize rebel TMC MLA Ritabrata Banerjee as the Leader of Opposition (LoP), dismissing the petition filed by TMC-nominee Sobhandeb Chattopadhyay for interim relief. While the court directed all parties to file affidavits within three weeks to examine the Speaker’s authority, the MLAs supporting Banerjee have hailed the verdict as a moral victory.

