Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala
HomeKeralaകുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു | Kuttiyadi river...

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു | Kuttiyadi river accident

🎙️ Latest Podcast

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ തോട്ടത്താംകണ്ടിക്ക് സമീപം ഒഴുക്കിൽപ്പെട്ട് അമ്മയും ഏഴുവയസ്സുകാരനായ മകനും മരണപ്പെട്ടു (Kuttiyadi river accident). തോട്ടത്താങ്കണ്ടി അണ്ടി കുന്നുമ്മൽ സുധീഷിന്റെ ഭാര്യയും ഫാർമസിസ്റ്റുമായ രമ്യ (35), മകൻ ശിവനന്ദ് (7) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

വൈകീട്ട് പുഴയിൽ തുണി അലക്കാനായി എത്തിയതായിരുന്നു രമ്യയും മകനും. ഇതിനിടയിൽ പുഴക്കരയിൽ കളിച്ചുകൊണ്ടിരുന്ന മകൻ ശിവനന്ദ് അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാനായി രമ്യ പുഴയിലേക്ക് ചാടിയെങ്കിലും കനത്ത മഴയെത്തുടർന്ന് പുഴയിലുണ്ടായിരുന്ന ശക്തമായ ഒഴുക്കിൽ ഇരുവരും പെട്ടുപോവുകയായിരുന്നു.

അപകടവിവരമറിഞ്ഞ് പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് പുഴയിൽ ഉടനടി വിപുലമായ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് നടത്തിയ ആദ്യഘട്ട തിരച്ചിലിൽ തന്നെ രമ്യയെ വെള്ളത്തിൽ നിന്ന് കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് കാണാതായ ഏഴുവയസ്സുകാരനായി രാത്രി വൈകിയും തിരച്ചിൽ തുടർന്നു. ഒടുവിൽ രാത്രി എട്ട് മണിയോടെയാണ് ശിവനന്ദിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. കുന്നശ്ശേരി എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട ശിവനന്ദ്.

Story Summary: A 35-year-old pharmacist named Ramya and her 7-year-old son Shivanand drowned after being swept away by strong currents in the Kuttiady river near Thottathamkandi, Kozhikode. The tragic incident occurred on Saturday evening when Ramya jumped into the river to save her son, who had slipped and fallen into the water while she was washing clothes.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.