കണ്ണൂർ: പയ്യന്നൂരിലെ ഐതിഹാസിക വിജയത്തിന് ശേഷം താൻ നിയമസഭയിൽ സ്വതന്ത്രനായി തുടരുമെന്നും എന്നാൽ രാഷ്ട്രീയ നിലപാടുകളിൽ യുഡിഎഫിനൊപ്പം നിൽക്കുമെന്നും വി. കുഞ്ഞികൃഷ്ണൻ അറിയിച്ചു (V Kunhikrishnan Payyanur Winner). തന്നെ പിന്തുണച്ച മുന്നണിയോടുള്ള കടമ നിർവ്വഹിക്കുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് ഓഫീസ് സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ സംഭവിക്കാൻ പാടില്ലാത്ത തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തത്. എന്നാൽ തെറ്റ് തിരുത്തുന്നതിന് പകരം, അത് ചൂണ്ടിക്കാട്ടിയവരെ ക്രൂശിക്കാനും തെറ്റുകാരെ സംരക്ഷിക്കാനുമാണ് പാർട്ടി ശ്രമിച്ചത്. ജയിക്കണമെന്ന ലക്ഷ്യത്തോടെയല്ല താൻ മത്സരരംഗത്തിറങ്ങിയത്. എന്നാൽ ജനങ്ങൾക്കിടയിൽ വലിയൊരു അടിയൊഴുക്കുണ്ടായിരുന്നു.
ഇത് മുൻകൂട്ടി കാണാൻ സിപിഎമ്മിന് സാധിച്ചില്ല. ജനങ്ങൾ തന്റെ നിലപാടിനൊപ്പം നിന്നു എന്നതാണ് ഈ വിജയം കാണിക്കുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തിൽ പഴയ സിപിഎം തെറ്റുകൾ തിരുത്തുന്ന പാർട്ടിയായിരുന്നു. എന്നാൽ ഇപ്പോൾ അവർ അതിന് തയ്യാറാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ സിപിഎം നടപടി നേരിട്ട കുഞ്ഞികൃഷ്ണൻ, ഇത്തവണ യുഡിഎഫ് പിന്തുണയോടെയാണ് മത്സരരംഗത്തിറങ്ങിയത്. സിപിഎമ്മിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിൽ ഒന്നായ പയ്യന്നൂർ കൈവിട്ടത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Story Summary: V. Kunhikrishnan, the UDF-independent candidate who secured a historic win in the CPM stronghold of Payyannur, stated that he will remain independent in the assembly but support UDF’s stances. He criticized CPM for protecting wrongdoers instead of correcting mistakes, which he believe led to their failure in sensing the public undercurrent. Kunhikrishnan visited the UDF office to express his gratitude following the election results.

