ബെംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയപ്പെടുന്നതായും പിതാവിൽ നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതി കർണാടക ഹൈക്കോടതിയിൽ. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് പിതാവ് അശോക് രാജ് പുരോഹിതിനെതിരെ കോടതിയെ സമീപിച്ചത്.(Honor killing threat, Woman seeks protection from father in High Court)
തനിക്ക് താൽപ്പര്യമില്ലാത്ത വിവാഹത്തിന് പിതാവ് നിരന്തരം നിർബന്ധിക്കുന്നതായും ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് കാജലിന്റെ വാദം. സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ട് പോയാൽ പിതാവ് തന്നെ വകവരുത്തുമെന്ന് ഭയപ്പെടുന്നതായി യുവതി കോടതിയെ അറിയിച്ചു.
യുവതിയുടെ വാദം പരിഗണിച്ച കർണാടക ഹൈക്കോടതി, അവർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ പോലീസിന് ഉത്തരവ് നൽകി. വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു.

