ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും ഉലയുന്നതായി റിപ്പോർട്ടുകൾ. നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട വെടിനിർത്തൽ കരാറും സമാധാന ചർച്ചകൾ വഴിമുട്ടിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്.(US – Iran ceasefire agreement in crisis? Global oil market also in crisis)
ഹോർമുസ് കടലിടുക്കിൽ ഇറാൻ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് അമേരിക്ക ആരോപിക്കുന്നു. എന്നാൽ, ചർച്ചകൾക്ക് മുൻപ് ഉപരോധം പൂർണ്ണമായി നീക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ ഭരണകൂടം. ലെബനന് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ വെടിനിർത്തൽ ധാരണയുടെ ലംഘനമാണെന്ന് ഇറാൻ കുറ്റപ്പെടുത്തുന്നു. മധ്യേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കരാറിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
വിതരണ ശൃംഖലയിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഉപരോധങ്ങളും തർക്കങ്ങളും കാരണം ഇറാന്റെ എണ്ണക്കയറ്റുമതിയിൽ വലിയ കുറവുണ്ടായി. ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദക രാജ്യമായ ഇറാന്റെ വിതരണത്തിൽ തടസ്സം നേരിട്ടതോടെ ആഗോളതലത്തിൽ ഇന്ധനവില വർദ്ധിച്ചു. ഇത് മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും സമ്മർദ്ദത്തിലാക്കുന്നു.

