ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തലിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആഹ്വാനം ചെയ്തതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ ഡ്രോൺ ആക്രമണം ശക്തമാക്കി ( Russia Ukraine War Casualtie). പരസ്പരമുള്ള തിരിച്ചടികളിൽ റഷ്യയിലും യുക്രെയ്നിലും മൂന്ന് സാധാരണക്കാർ വീതം കൊല്ലപ്പെട്ടു. ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നിർത്തുകയാണെങ്കിൽ വെടിനിർത്തലിന് തയ്യാറാണെന്ന് സെലെൻസ്‌കി അറിയിച്ചിരുന്നെങ്കിലും റഷ്യ ഇത് ചെവികൊണ്ടിട്ടില്ല.
പടിഞ്ഞാറൻ റഷ്യയിലെ വ്ലാഡിമിർ മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ദമ്പതികളും അവരുടെ 12 വയസ്സുള്ള മകനുമാണ് മരിച്ചത്. ഇവരുടെ അഞ്ച് വയസ്സുള്ള മകൾ ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയിലാണ്. അലക്സാണ്ട്രോവ്സ്കി ജില്ലയിലെ ഒരു ജനവാസ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. യുക്രെയ്നിലെ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ റഷ്യൻ ഡ്രോൺ ഒരു സിറ്റി ബസിന് നേരെ പതിkക്കുകയായിരുന്നു. നികോപോൾ നഗരമധ്യത്തിൽ നടന്ന ഈ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതൊരു യാദൃശ്ചികമായ ആക്രമണമല്ലെന്നും കൃത്യമായ ലക്ഷ്യത്തോടെ നടത്തിയതാണെന്നും പ്രാദേശിക ഗവർണർ ആരോപിച്ചു.
തിങ്കളാഴ്ച റഷ്യയുടെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലകൾക്കും തുറമുഖങ്ങൾക്കും നേരെ യുക്രെയ്ൻ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ തിരിച്ചടി ശക്തമാക്കിയത്. റഷ്യ വിക്ഷേപിച്ച 111 ഡ്രോണുകളിൽ 77 എണ്ണം വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. അതേസമയം, റഷ്യ 45 യുക്രെയ്ൻ ഡ്രോണുകൾ തടഞ്ഞതായും അറിയിച്ചു. ഏപ്രിൽ 12-ന് ഈസ്റ്റർ ആഘോഷിക്കാനിരിക്കെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
Summary: In a series of tit-for-tat drone strikes, three civilians were killed each in Russia and Ukraine on April 7, 2026. A Ukrainian drone struck a residential building in Russia’s Vladimir region, killing a couple and their son, while a Russian drone hit a city bus in Ukraine’s Nikopol, claiming three lives. The escalation follows President Zelenskyy’s proposal for an Easter ceasefire, which Moscow appears to have ignored by continuing its offensive on urban areas.

