കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രനെ തന്നെ നാലാം തവണയും സ്ഥാനാർത്ഥിയായി നിശ്ചയിക്കാനുള്ള എൻസിപി തീരുമാനത്തിനെതിരെ പാർട്ടിയിൽ കലാപം. തർക്കം പരിഹരിക്കാനായി എൻസിപി ദേശീയ നേതാവ് സുപ്രിയ സുലെ നേതാക്കളുടെ ഓൺലൈൻ യോഗം വിളിച്ചു.(AK Saseendran again in Elathur, Dissatisfaction is brewing in NCP)
തുടർച്ചയായി നാലാം തവണയും എ.കെ. ശശീന്ദ്രനെ തന്നെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എൻസിപിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ശശീന്ദ്രനെ മാറ്റി പുതിയ ആൾക്ക് അവസരം നൽകണമെന്ന് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. ശശീന്ദ്രനെതിരെയുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ ഈ വിഭാഗം പ്രത്യേക കൺവെൻഷൻ വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന എൻസിപി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിന്ന് എ.കെ. ശശീന്ദ്രൻ ഇറങ്ങിപ്പോയിരുന്നു. തന്റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാൻ ഏകപക്ഷീയമായ ചർച്ചകൾ നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ നടപടി.

