ബംഗളൂരു: വൻതോതിലുള്ള സ്വർണ്ണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിനെ പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗളൂരുവിലെ പ്രത്യേക പിഎംഎൽഎ (PMLA) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു (Ranya Rao Arrest). സഹായി തരുൺ കൊണ്ടൂരു, സ്വർണ്ണ വ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവരും കുറ്റപത്രത്തിൽ പ്രതികളാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 127 കിലോയിലധികം സ്വർണ്ണമാണ് രന്യ റാവു വിദേശത്തുനിന്നും ഇന്ത്യയിലേക്ക് എത്തിച്ചത്. ഇതിന്റെ വിപണി മൂല്യം ഏകദേശം 102 കോടി രൂപ വരും. കഴിഞ്ഞ വർഷം ദുബായിൽ നിന്നുള്ള പതിവ് യാത്രകൾക്കിടെ ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് രന്യ പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 14.2 കിലോ സ്വർണ്ണമാണ് അന്ന് കണ്ടെടുത്തത്.
ഒരു കിലോ സ്വർണ്ണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെയാണ് നടി കമ്മീഷനായി കൈപ്പറ്റിയിരുന്നത്. സ്വർണ്ണം വിറ്റുകിട്ടുന്ന പണം ഹവാല ചാനലുകൾ വഴി കൈമാറിയതായും ഇഡി കണ്ടെത്തി. നടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടിയുടെ സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രണ്ടാനച്ഛനായ രന്യ, വിമാനത്താവളത്തിലെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ തന്റെ സ്വാധീനം ഉപയോഗിച്ചിരുന്നോ എന്നും അന്വേഷണ പരിധിയിലുണ്ട്. നിലവിൽ ബംഗളൂരു സെൻട്രൽ ജയിലിലാണ് നടി കഴിയുന്നത്.
Story Summary: The ED has filed a charge sheet against Kannada actress Ranya Rao in a ₹102 crore gold smuggling case. Investigation revealed she smuggled 127 kg of gold in one year, charging ₹4-5 lakh commission per kg. She was arrested last year at Bengaluru airport with 14.2 kg of gold.

