ലക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ ഒരു മാസത്തോളമായി കാണാതായ പതിനാറുകാരന്റെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തി (Missing Teenager Found Dead). ജവാരി ദണ്ഡ് കോട്ട സ്വദേശിയായ മംഗൾ പ്രസാദ് (16) ആണ് മരിച്ചത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നും ശരീരഭാഗങ്ങൾ വന്യമൃഗങ്ങൾ കവർന്നതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജനുവരി 19-ന് കുടുംബാംഗങ്ങളുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് മംഗൾ പ്രസാദ് വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.വാരണാസി-ശക്തിനഗർ പാതയിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉള്ളിലായുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തല മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. വസ്ത്രങ്ങളും ശരീരത്തിലെ അസ്ഥികളും സമീപപ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്ത്രങ്ങളുടെയും മറ്റ് അടയാളങ്ങളുടെയും അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾ മൃതദേഹം മംഗൾ പ്രസാദിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ആത്മഹത്യയാണോ അതോ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Story Summary:
The remains of a 16-year-old boy named Mangal Prasad, who went missing on January 19 following a family dispute, were found in a forest in Varanasi with his skull hanging from a tree.

