വാഷിംഗ്ടൺ: അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ പുറത്തുവിടാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “ഒളിച്ചുകളി” നടത്തുകയാണെന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ (Hillary Clinton Epstein Probe Cover-up). എപ്‌സ്റ്റീൻ കേസിലെ സുപ്രധാന വിവരങ്ങൾ ഭരണകൂടം മനഃപൂർവം വൈകിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കണമെന്ന് ഹിലരി ആവശ്യപ്പെട്ടു.
എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ഹിലരിയുടെ ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റണെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരോടും ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാൻ നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 26-ന് ഹിലരി ക്ലിന്റണും 27-ന് ബിൽ ക്ലിന്റണും കമ്മിറ്റിക്ക് മുന്നിൽ ഹാജരാകേണ്ടതുണ്ട്. രഹസ്യമായി മൊഴി നൽകാനാണ് നിർദ്ദേശമെങ്കിലും, സുതാര്യത ഉറപ്പാക്കാൻ തങ്ങളുടെ വിചാരണ പരസ്യമായി നടത്തണമെന്ന് ക്ലിന്റൺ ദമ്പതികൾ ആവശ്യപ്പെട്ടു
തങ്ങൾക്കെതിരായ അന്വേഷണം ട്രംപിനെതിരെയുള്ള ശ്രദ്ധ തിരിക്കാനാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. എപ്‌സ്റ്റീനുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന ട്രംപിനെ ഇതുവരെ മൊഴി നൽകാൻ വിളിച്ചിട്ടില്ല. എന്നാൽ താൻ എല്ലാ ആരോപണങ്ങളിൽ നിന്നും മുക്തനാക്കപ്പെട്ടുവെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നുമാണ് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ മാസം നീതിന്യായ വകുപ്പ് എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് രേഖകൾ പുറത്തുവിട്ടിരുന്നുവെങ്കിലും പ്രധാനപ്പെട്ട പല വിവരങ്ങളും ഇപ്പോഴും രഹസ്യമാണെന്നാണ് ഹിലരിയുടെ വാദം.
Summary: Hillary Clinton has accused President Donald Trump of orchestrating a “cover-up” by slow-walking the release of Jeffrey Epstein’s investigative files.



