ന്യൂഡൽഹി: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ പ്രകോപനങ്ങൾക്കും ഭീകരാക്രമണ നീക്കങ്ങൾക്കുമെതിരെ അന്താരാഷ്ട്ര വേദിയിൽ കടുത്ത നിലപാടുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ന്യൂഡൽഹിയിൽ വെച്ച് നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് ഇറാനെതിരെ യുഎഇ തുറന്നടിച്ചത്.(UAE Warns Iran Over Provocations At BRICS Foreign Ministers Meet In New Delhi)
തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും നേരിട്ട് ചോദ്യം ചെയ്യുന്ന ഒരു തരത്തിലുള്ള ഭീഷണികളും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാർ വ്യക്തമാക്കി. മേഖലയിലെ സുരക്ഷ തകർക്കുന്ന തരത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നും ഇതിനെതിരെ നയതന്ത്രപരമായും സൈനികമായും തിരിച്ചടിക്കാൻ യുഎഇക്ക് പൂർണ്ണമായ അവകാശമുണ്ടെന്നും അദ്ദേഹം ലോകരാഷ്ട്രങ്ങളെ ഓർമ്മിപ്പിച്ചു.
Story Summary
At the BRICS Foreign Ministers’ Meeting in New Delhi, the UAE issued a stern warning against Iran’s provocations and threats. UAE Minister of State for Foreign Affairs Khalifa Shaheen Al Marar asserted that the nation will not tolerate any threat to its sovereignty and retains the full right to respond both militarily and diplomatically.

