വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിലെ പ്രമുഖ ഡെമോക്രാറ്റിക് അംഗങ്ങളായ റാഷിദ തലൈബിനും ഇൽഹാൻ ഉമറിനുമെതിരെ രൂക്ഷമായ വംശീയ പരാമർശങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Rashida Tlaib). സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ തന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ വിമർശിച്ചതിനാണ് ട്രംപിന്റെ ഈ കടന്നാക്രമണം. ഇരുവരും “വക്രബുദ്ധിയുള്ള അഴിമതിക്കാരായ രാഷ്ട്രീയക്കാരാണെന്നും” അവരെ എത്രയും വേഗം യുഎസിൽ നിന്ന് പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
“അനിയന്ത്രിതമായി ബഹളം വയ്ക്കുന്ന, ഗ്രാഹ്യശക്തി കുറഞ്ഞവർ” എന്നാണ് ട്രംപ് ഇവരെ വിശേഷിപ്പിച്ചത്. അവർക്ക് ഭ്രാന്തന്മാരെപ്പോലെ രക്തം പുരണ്ട കണ്ണുകളാണെന്നും മാനസികമായി തകർന്നവരാണെന്നും ട്രംപ് കുറിച്ചു.ഇവർ അമേരിക്കയെ തകർക്കാൻ ശ്രമിക്കുന്നവരാണെന്നും അതിനാൽ ഇവർ വന്നിടത്തേക്ക് തന്നെ തിരികെ അയക്കണമെന്നും ട്രംപ് ആവർത്തിച്ചു. അമേരിക്കൻ പൗരന്മാരായ ജനപ്രതിനിധികൾക്കെതിരെയാണ് ട്രംപിന്റെ ഈ വംശീയ പരാമർശം.
ചൊവ്വാഴ്ച നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രഖ്യാപനങ്ങളെ റാഷിദയും ഇൽഹാനും ശക്തമായി എതിർത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
റാഷിദ തലൈബ് മിഷിഗണിലും ഇൽഹാൻ ഉമർ മിനസോട്ടയിലുമാണ് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇൽഹാൻ ഉമർ സോമാലിയയിൽ നിന്ന് അഭയാർത്ഥിയായി അമേരിക്കയിലെത്തിയ ആളാണെങ്കിൽ റാഷിദ തലൈബ് അമേരിക്കയിൽ ജനിച്ച പലസ്തീൻ വംശജയാണ്.
Story Summary: US President Donald Trump sparked a fresh controversy by launching a racial attack on Democratic Congresswomen Rashida Tlaib and Ilhan Omar. Following their protest during the State of the Union address, Trump posted on Truth Social, calling them “corrupt politicians” and suggesting they should “go back to where they came from.”

