വാഷിംഗ്‌ടൺ: മുൻപ് ഉയർന്ന ലൈംഗികാരോപണ കേസുകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രക്ഷിക്കാൻ അമേരിക്കൻ നീതിന്യായ വകുപ്പ് രേഖകൾ ഒളിപ്പിച്ചുവെച്ചതായി റിപ്പോർട്ട് (Donald Trump Sexual Allegations). ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഇരയായ യുവതി ട്രംപിനെതിരെ നൽകിയ മൊഴികളടങ്ങിയ അൻപതോളം പേജുകൾ എഫ്ബിഐ (FBI) രേഖകളിൽ നിന്ന് കാണാനില്ലെന്നാണ് വിവരം. ‘ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഒളിച്ചുകളി’ എന്നാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
സുതാര്യതാ നിയമപ്രകാരം പുറത്തുവിട്ട എപ്‌സ്റ്റീൻ കേസിലെ ദശലക്ഷക്കണക്കിന് പേജുകളിൽ, പരാതിക്കാരിയുമായി എഫ്ബിഐ നടത്തിയ നാല് അഭിമുഖങ്ങളുടെ കുറിപ്പുകളിൽ മൂന്നെണ്ണം അപ്രത്യക്ഷമായി. സീരിയൽ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് 50-ഓളം പേജുകൾ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമല്ലെന്ന് വ്യക്തമായത്.
13-ാം വയസ്സിൽ എപ്‌സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും അദ്ദേഹം പലതവണ പീഡിപ്പിച്ചെന്നുമാണ് സൗത്ത് കരോലിന സ്വദേശിയായ യുവതിയുടെ പരാതി. 2019-ലാണ് ഇവർ ഇത് സംബന്ധിച്ച് മൊഴി നൽകിയത്. നാഷണൽ പബ്ലിക് റേഡിയോ (NPR), ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ഇൻഡക്സുകളും നമ്പറുകളും ഒത്തുനോക്കി രേഖകളിലെ അസ്വാഭാവികത പുറത്തുകൊണ്ടുവന്നത്.
വിമർശനം ശക്തമായതോടെ വിശദീകരണവുമായി നീതിന്യായ വകുപ്പ് രംഗത്തെത്തി. ഫയലുകൾ സ്ഥിരമായി നീക്കം ചെയ്തിട്ടില്ലെന്നും, സ്വകാര്യ വിവരങ്ങൾ (Redaction) ഒഴിവാക്കുന്നതിനായി താൽക്കാലികമായി മാറ്റിയതാണെന്നും രേഖകൾ ഉടൻ പുനഃസ്ഥാപിക്കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സുപ്രധാനമായ വിവരങ്ങൾ മാത്രം സെൻസർ ചെയ്തത് ട്രംപിനെ സഹായിക്കാനാണെന്നാണ് ആരോപണം.
Story Summary: The US Department of Justice is facing backlash for allegedly withholding over 50 pages of FBI interview records detailing sexual assault allegations against Donald Trump. The missing pages involve a witness who claimed Trump abused her when she was 13, facilitated by Jeffrey Epstein. While the DOJ claims the files were temporarily removed for redaction, Democrats call it a massive government cover-up.

