Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeWorldചന്ദ്രനെ തൊടാൻ വീണ്ടും മനുഷ്യൻ: ആർട്ടെമിസ്-2 വിക്ഷേപണം വിജയകരം; ചരിത്ര യാത്രയിൽ...

ചന്ദ്രനെ തൊടാൻ വീണ്ടും മനുഷ്യൻ: ആർട്ടെമിസ്-2 വിക്ഷേപണം വിജയകരം; ചരിത്ര യാത്രയിൽ നാല് പേർ | Artemis-2

🎙️ Latest Podcast

ഫ്ലോറിഡ: ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.05-നായിരുന്നു ചരിത്രപരമായ ഈ യാത്രയുടെ തുടക്കം. ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം ഈ സംഘം ഭൂമിയിൽ തിരിച്ചെത്തും.(Man to touch the moon again, Artemis-2 launch successful)

ഓറൈൺ പേടകത്തിൽ നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ യാത്രയിലുള്ളത്. റീഡ് വൈസ്മാൻ: മിഷൻ കമാൻഡർ (നാസ), വിക്ടർ ഗ്ലോവർ: മിഷൻ പൈലറ്റ് (നാസ), ക്രിസ്റ്റീന കോച്ച്: മിഷൻ സ്പെഷ്യലിസ്റ്റ് (നാസ), ജെറമി ഹാൻസൻ: മിഷൻ സ്പെഷ്യലിസ്റ്റ് (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണവർ. ഈ നാല് പേർക്കും പുറമെ ‘റൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചെറിയ പാവയും പേടകത്തിലുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത ലോകമെമ്പാടുമുള്ള 56 ലക്ഷം മനുഷ്യരുടെ പേരുകൾ അടങ്ങിയ ഒരു മെമ്മറി കാർഡും ഈ പാവയ്ക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ട് എന്നത് ദൗത്യത്തിന് വൈകാരികമായൊരു തലം കൂടി നൽകുന്നു.

ഈ ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിതയായി നാസയുടെ ക്രിസ്റ്റീന കോച്ച് മാറി. കൂടാതെ, മനുഷ്യരുമായി ഒരു ബഹിരാകാശ യാനം ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക് ഒറയോൺ പേടകം ഈ യാത്രയിൽ കടന്നുചെല്ലും. വിക്ഷേപണത്തിന് ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങളിൽ പേടകം ഭൂമിയെ രണ്ട് തവണ വലംവെക്കും. തുടർന്ന് ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന പേടകം ഏപ്രിൽ 6-ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും. ചന്ദ്രനെ ഒരു തവണ വലംവെച്ച ശേഷം സംഘം മടക്കയാത്ര ആരംഭിക്കും. ഏപ്രിൽ 10-ന് പസഫിക് സമുദ്രത്തിൽ പേടകം സുരക്ഷിതമായി ഇറങ്ങുന്നതോടെ ദൗത്യം പൂർത്തിയാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.