

ബീജിംഗ്: തായ്‌വാനെക്കുറിച്ച് ജപ്പാൻ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ജപ്പാൻ പ്രധാനമന്ത്രി സനാ ടാകൈച്ചി (Sanae Takaichi) നടത്തിയ പരാമർശങ്ങൾ പിൻവലിക്കാത്ത പക്ഷം "എല്ലാ പ്രത്യാഘാതങ്ങളും" നേരിടേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.
തായ്‌വാനെതിരെയുള്ള ചൈനയുടെ ആക്രമണം "നിലനിൽപ്പിന് ഭീഷണിയായ സാഹചര്യം" സൃഷ്ടിക്കുമെന്നും ഇത് ടോക്കിയോയിൽ നിന്ന് സൈനിക പ്രതികരണത്തിന് കാരണമായേക്കാമെന്നും കഴിഞ്ഞ ആഴ്ച പാർലമെന്റിൽ തകായിച്ചി നടത്തിയ പരാമർശമാണ് നയതന്ത്ര തർക്കത്തിന് കാരണമായത്. തകൈച്ചിയുടെ പ്രസ്താവന ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ വളരെ മോശമായ ഇടപെടലും, ഉഭയകക്ഷി ബന്ധങ്ങൾക്ക് "കനത്ത പ്രഹരവുമാണ് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ബീജിംഗിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
തായ്‌വാൻ വിഷയത്തിൽ ജപ്പാൻ സൈനികമായി ഇടപെടാൻ തുനിഞ്ഞാൽ അത് "ഒരു ആക്രമണമായി കണക്കാക്കുമെന്നും ചൈന ശക്തമായി തിരിച്ചടിക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി. ജനാധിപത്യപരമായി ഭരിക്കുന്ന തായ്‌വാനെ തങ്ങളുടെ പ്രദേശമായി ചൈന അവകാശപ്പെടുന്നു. എന്നിരുന്നാലും, തായ്‌വാൻ സർക്കാർ ചൈനയുടെ അവകാശവാദങ്ങളെ നിരസിക്കുന്നു, തങ്ങളുടെ ജനങ്ങൾക്ക് മാത്രമേ തായ്‌വാന്റെ ഭാവി തീരുമാനിക്കാൻ കഴിയൂ എന്ന് തായ്‌വാൻ അവകാശപ്പെടുന്നു.
China's foreign ministry demanded that Japanese Prime Minister Sanae Takaichi retract her "egregious" remarks regarding Taiwan, warning that Japan "must bear all consequences" otherwise.