കൊച്ചി: ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യം കാരണം കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. 36 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഇതിൽ എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഉൾപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്ന 34 വിമാനങ്ങളും റദ്ദാക്കി.(West Asian conflict, 36 services cancelled at Kochi airport...
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതോടെ കേരളത്തിലെ കയറ്റുമതി മേഖലയെയും ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിലച്ചതും ഹോർമുസ് കടലിടുക്ക് അടച്ചതും കാരണം പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി നിലച്ചു. റംസാൻ വിപണി ലക്ഷ്യമിട്ടുളള വ്യാപാരം തടസ്സപ്പെട്ടതോടെ കർഷകരും കയറ്റുമതിക്കാരും കോടികളുടെ നഷ്ടമാണ് നേരിടുന്നത്.(West Asian conflict, Kerala's export sector has...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ എയർലൈനുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ ആരംഭിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമായി.(West Asian conflict, Airlines with restricted flight services)
എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കറ്റ്, ഒമാൻ...
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലെ സാധാരണ ജീവിതത്തെ ബാധിച്ചു തുടങ്ങിയതോടെ, വിദേശ രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. സംഘർഷം രൂക്ഷമായ ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്ക് ഈ അറിയിപ്പ് ബാധകമാണ്.(West Asian conflict, CBSE...
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഗൾഫ് മേഖലയിലേക്കുള്ള 50 സർവീസുകളിൽ 44 എണ്ണവും ഇന്ന് റദ്ദാക്കിയതായി സിയാൽ അധികൃതർ അറിയിച്ചു. (West Asian conflict, 44 flight services canceled in Kochi)
സാധാരണയായി ഗൾഫിലേക്ക് നിശ്ചയിച്ചിട്ടുള്ള 50 വിമാനങ്ങളിൽ വെറും 6 സർവീസുകൾ...
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോൺഗ്രസിന്റെ അനുമതി ആവശ്യമുണ്ടോ? പശ്ചിമേഷ്യയിൽ ഇസ്രായേലുമായി ചേർന്ന് അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ യുഎസ് രാഷ്ട്രീയ ലോകത്ത് ഈ ചോദ്യം സജീവ ചർച്ചയാകുകയാണ്. ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാതെ തന്നെ ട്രംപ് 'പ്രധാന യുദ്ധ നടപടി' എന്ന് വിശേഷിപ്പിച്ച ഈ സൈനിക നീക്കം ഭരണഘടനാപരമായ തർക്കങ്ങൾക്കാണ്...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷയിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ചർച്ചകളിലൂടെ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.(West Asian conflict, Union Cabinet expresses...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഇറാന്റെ മുന്നറിയിപ്പുകൾക്ക് പിന്നാലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.(West Asian conflict, Attack on ships in the Strait...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. ഇറാന്റെ സൈനിക കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. 'പാമ്പിന്റെ തല വെട്ടിമാറ്റി' എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇറാന്റെ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും അതിശക്തമായ ആക്രമണം തുടരുകയാണ്. ഇറാനെതിരായ സൈനിക നടപടി...
ദുബായ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഇറാൻ തിരിച്ചടി ശക്തമാക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും വിവിധ സൈനിക താവളങ്ങളടക്കം 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ഇറാഖിലെ എർബിലിലുള്ള യുഎസ് സൈനിക താവളത്തിന് നേരെയും കനത്ത ആക്രമണമുണ്ടായി.(West Asian conflict and attacks on Gulf countries,...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ പാചകവാതക വിതരണ ശൃംഖല ശക്തമാക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തീരുമാനിച്ചു (Commercial LPG Quota...