ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ, ഇന്ത്യൻ നയതന്ത്രത്തിന് വലിയ വിജയമായി എണ്ണക്കപ്പൽ 'ജഗ് ലാഡ്കി' സുരക്ഷിതമായി മടങ്ങി. യു.എ.ഇ.യിലെ ഫുജൈറ ഓയിൽ ടെർമിനലിൽ ഇറാൻ ആക്രമണം നടക്കുമ്പോൾ എണ്ണ നിറയ്ക്കുകയായിരുന്നു ഈ കപ്പൽ. 80,800 ടൺ അസംസ്കൃത എണ്ണയുമായി ഞായറാഴ്ച രാവിലെ കപ്പൽ തുറമുഖം വിട്ടു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷമേഖലയിൽ...
ടെഹ്‌റാൻ: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം ശക്തമാകുന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ ഉണ്ടായ മിസൈൽ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ മരണം 826 ആയി ഉയർന്നു.(West Asian conflict, US and Israel continues night attack...
മസ്‌കത്ത്: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം അയവില്ലാതെ തുടരുകയാണ്. ഒമാനിലെ സോഹാറിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടു. തുർക്കിയിലെ തന്ത്രപ്രധാനമായ യുഎസ് സൈനിക താവളത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി.(West Asian conflict, Two dead after drone crashes in Oman)
സോഹാർ പ്രവിശ്യയിലെ അൽ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ രൂക്ഷമായ സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ഇറാനോട് തുർക്കി ആവശ്യപ്പെട്ടു. മേഖലയിലെ പ്രധാന ശക്തിയും നാറ്റോ സഖ്യകക്ഷിയുമായ തുർക്കി, ഫോൺ സംഭാഷണത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. (West Asian conflict, Turkey tells Iran to prepare for peace talks)
വെടിനിർത്തലിനായി റഷ്യയും ചൈനയും തങ്ങളെ സമീപിച്ചതായി ഇറാൻ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്കിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.(West Asian conflict, S Jaishankar makes statement...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ഡൽഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. അമേരിക്കൻ എംബസി ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങൾക്ക് കനത്ത കാവൽ ഏർപ്പെടുത്താൻ ഡൽഹി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.(West Asian conflict, Security arrangements tightened in Delhi)
അമേരിക്കൻ എംബസി, യുഎസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനും സിസിടിവി നിരീക്ഷണം കർശനമാക്കാനും...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇതുവരെ 52,000-ത്തിലധികം ഇന്ത്യൻ പൗരന്മാർ മാതൃരാജ്യത്ത് തിരിച്ചെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.( West Asian conflict, 52,000 Indians returned)
വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തിയാണ് ഇത്രയും പേർ മടങ്ങിയെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി....
റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കൂടിക്കാഴ്ച നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും തമ്മിലാണ് ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം സംയുക്തമായി നേരിടുമെന്ന പ്രതിരോധ ഉടമ്പടിയുടെ...
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നുമായി സർവീസുകൾ റദ്ദാക്കി.(West Asian conflict, Flights canceled in Kochi and Karipur)
കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങളും ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കി. ഇന്ന്...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിവിധ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചതോടെ യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.(West Asian conflict, Air services partially restored)
ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, ബെംഗളൂരു,...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ പാചകവാതക വിതരണ ശൃംഖല ശക്തമാക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തീരുമാനിച്ചു (Commercial LPG Quota...