
ഡൽഹി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ നടക്കും (Winter Session of Parliament). ഈ കാലയളവിൽ സുപ്രധാനമായ പല ബില്ലുകളും സഭയിൽ ചർച്ച ചെയ്യും. ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ്, വഖഫ് ബില്ല് എന്നിവയെച്ചൊല്ലി പാർലമെൻ്റിൻ്റെ ഇരുസഭകളിലും ബഹളമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
നവംബർ 25 മുതൽ ശീതകാല സമ്മേളനം ആരംഭിച്ച ശേഷം, ഭരണഘടനയുടെ 75-ാം വാർഷികമായ നവംബർ 26 ന് പാർലമെൻ്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം നടത്തും. ഇതോടൊപ്പം വഖഫ് ബില്ലുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജെപിസിക്ക് ശീതകാല സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കാനാകും.
അതേസമയം, മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബില്ലും ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഈ രണ്ട് ബില്ലുകൾക്കൊപ്പം മറ്റ് പല സുപ്രധാന ബില്ലുകളും സർക്കാരിന് സഭയിൽ കൊണ്ടുവരാനാകും. ഒരു രാഷ്ട്രം-ഒരു തിരഞ്ഞെടുപ്പ്, വഖഫ് ബിൽ എന്നിവയുമായി ബന്ധപ്പെട്ട് ഇരുസഭകളിലും ബഹളമുണ്ടാകുമെന്ന് ഉറപ്പാണ്.
ശീതകാല സമ്മേളനത്തിൽ സർക്കാർ വഖഫ് (ഭേദഗതി) ബിൽ 2024 പാസാക്കുമെന്ന് അടുത്തിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. മറുവശത്ത്, ഗുജറാത്ത് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ രാജ്യം പുതിയ കുതിപ്പ് നേടുമെന്നും പറഞ്ഞിരുന്നു. ഈ വിഷയവും സഭയിൽ ചർച്ചക്കും ബഹളത്തിനും ഇഡാ വയ്ക്കും.