ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ജാമ്യം തേടി മുഖ്യപ്രതി കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് സെൻഗാർ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ കേസിൽ പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.(Unnao rape case, accused moves Supreme Court over custodial death of survivor’s father)
2026 ജനുവരി 19-ന് സെൻഗാറിന്റെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി, ശിക്ഷ മരവിപ്പിക്കാനോ ജാമ്യം അനുവദിക്കാനോ വിസമ്മതിച്ചിരുന്നു. 2020 മാർച്ച് 13-നാണ് വിചാരണ കോടതി സെൻഗാറിന് 10 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.
അതിജീവിതയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നും കസ്റ്റഡി മരണത്തിന് കാരണക്കാരനായെന്നുമാണ് കേസ്. ബലാത്സംഗക്കേസിൽ സെൻഗാറിന് കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.



