
ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ വ്യാപകമായ വെള്ളപ്പൊക്കത്തിന് ഇടയാക്കി ( CYCLONE FENGAL).
തിങ്കളാഴ്ചയും തമിഴ്‌നാട്ടിൽ പരക്കെ മഴ പെയ്യുന്നതിനാൽ പലയിടങ്ങളിലും വെള്ളപ്പൊക്കവും തുടരുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും തമിഴ്‌നാട് സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും മുമ്പെങ്ങുമില്ലാത്ത വിധം നാശം വിതയ്ക്കുകയാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ഒരു വശത്ത് മഴയും ഉരുൾപൊട്ടലും മൂലം ജനജീവിതം താറുമാറാകുമ്പോൾ മറുവശത്ത് കനത്ത വെള്ളപ്പൊക്കവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ കനത്ത മഴയാണ്, തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശമാണിത്. ഇവിടെ നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായാണ് റിപ്പോർട്ട്.
കൃഷ്ണഗിരിയിലെ ഉത്തൻഗിരി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന നിരവധി ബസുകളും കാറുകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിൽ ചില ബസുകളും കാറുകളും മെല്ലെ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ നാട്ടുകാരാണ് പകർത്തിയത്.
കൃഷ്ണഗിരി ജില്ലയിൽ 14 മണിക്കൂർ തുടർച്ചയായി കനത്ത മഴ പെയ്തതായും, ഇന്നലെ രാത്രി ഉത്തംഗറൈ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തതെന്നും അധികൃതർ അറിയിച്ചു. ഇതാണ് ഇവിടെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് പറയുന്നു.