ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ രാജ്യത്തെ പ്രമുഖ ആഗോള കോഫി ഷോപ്പ് ശൃംഖലകളെ ലക്ഷ്യമിട്ടുള്ള വൻ ഗൂഢാലോചന നടന്നതായി പ്രതികളുടെ വെളിപ്പെടുത്തൽ (Red Fort Blast Case). ഗസയിലെ ഇസ്രായേൽ സൈനിക നടപടിക്കുള്ള പ്രതികാരമായി ഡൽഹിയിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും പ്രശസ്തമായ കോഫി ഔട്ട്‌ലെറ്റുകളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എൻഐഎയുടെ ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴി നൽകി. അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ ഷക്കീൽ, സഹോദരൻ ഡോക്ടർ അബു സമാൻ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഗൂഢാലോചനയിൽ പ്രതികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്. കോഫി ഷോപ്പുകൾക്ക് പുറമെ ജമ്മു കശ്മീരിലെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ആക്രമണം നടത്തണമെന്നും സംഘത്തിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നാല് വർഷമായി സജീവമായ ‘വൈറ്റ് കോളർ’ ഭീകര ശൃംഖലയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. 2000-ൽ നടന്ന ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള ഭീകരസംഘങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Summary
The suspects in the Red Fort blast case revealed a massive conspiracy to target global coffee shop chains across major Indian cities in retaliation for Israeli actions in Gaza. Investigations by the NIA into the arrested doctors, Muzammil Shakil and Abu Zaman, uncovered a “white-collar” terror network that had been active for the past four years.

