
അനകപ്പള്ളി : ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ടാഗോർ ഫാർമ കമ്പനിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് എച്ച്സിഎൽ കലർന്ന വിഷവാതകം ചോർന്നു (Chemical leak). വിഷവാതകം ശ്വസിച്ച് ചികിത്സയിലിരിക്കെ ഒരു തൊഴിലാളി മരിച്ചതായും ഒമ്പത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ജില്ലാ ഫയർ ഓഫീസർ പി.നാഗേശ്വരാവു പറഞ്ഞു.
ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലെ പരവാഡയിലെ ടാഗോർ ഫാർമയിൽ നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ചാണ് ഒരാൾ മരിച്ചത്. വാതക ചോർച്ചയെ തുടർന്ന് ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി, ഇവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
പരവാഡയിലെ ടാഗോർ ഫാർമയിലെ വാതക ചോർച്ച ഒരു ജീവൻ അപഹരിച്ച സംഭവത്തിൽ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർസിപി അധ്യക്ഷനുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി ആശങ്ക രേഖപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരകൾക്ക് ഗുണനിലവാരമുള്ള ചികിത്സ നൽകണമെന്നും മരിച്ചവരുടെ കുടുംബത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.