ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ കേരള സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി കേൾക്കുക. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നതാണ് സർക്കാരിന്റെ പ്രധാന ആവശ്യം.(Nava Kerala Survey, Supreme Court accepts Kerala’s request for urgent hearing)
സർവേ നടത്തുന്നത് മന്ത്രിസഭയുടെ പൂർണ്ണമായ അനുമതിയോടെയാണെന്ന് സർക്കാർ കോടതിയെ അറിയിക്കും. ഇതിനായി വകയിരുത്തിയ 20 കോടി രൂപ ബജറ്റിൽ തന്നെയുള്ളതാണെന്നും ‘സ്പെഷ്യൽ പിആർ ക്യാമ്പയിൻ’ എന്ന ഫണ്ടിന്റെ ഭാഗമാണിതെന്നും സർക്കാർ വാദിക്കുന്നു. വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ കോടതികൾ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
കെ.എസ്.യു നേതാക്കളുടെ ഹർജിയിലാണ് ഹൈക്കോടതി സർവേ റദ്ദാക്കിയത്. പദ്ധതിക്ക് ആവശ്യമായ കൃത്യമായ ബജറ്റ് വിഹിതമോ സാമ്പത്തിക അനുമതിയോ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.

