
ഡല്‍ഹി : യുവതിയെ വിവാഹവാഗ്ദാനം നൽകി ലെെംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഫെെസൽ മുഗളിനെയാണ് പോലീസിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയും ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ യുവതി നൽകിയ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2021 ജൂണിലാണ് യുവതി യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പേര് മാറ്റി രാഹുൽ എന്ന പേരിലാണ് യുവതിയുമായി പ്രതി അടുപ്പം സ്ഥാപിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലായി. പിന്നീട് തന്റെ യഥാര്‍ഥ പേര് വെളിപ്പെടുത്താന്‍ യുവാവ് തയ്യാറായില്ല. 2022-ല്‍ യുവാവ് യുവതിയെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്തു.
2023-ല്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ വീണ്ടും യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. ഗര്‍ഭമലസിപ്പിക്കുന്നതിനായി ചില മരുന്നുകളും യുവതിക്ക് യുവാവ് നല്‍കിയിരുന്നു.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോഴാണ് താന്‍ രാഹുല്‍ അല്ലെന്നും ഫൈസല്‍ എന്നാണ് പേരെന്നും യുവാവ് വെളിപ്പെടുത്തുന്നത്. മതംമാറാന്‍ തയ്യാറായാല്‍ യുവതിയെ വിവാഹം കഴിക്കാമെന്നും യുവാവ് പറഞ്ഞു. തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്.