ഹൈദരാബാദ്: വീട്ടിൽ പൂച്ചയെ വളർത്തുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 23 വയസ്സുകാരിയായ ഡോക്ടർ ആത്മഹത്യ ചെയ്തു (Hyderabad Doctor Suicide). ഹൈദരാബാദിലെ അൽവാൽ സ്വദേശിയായ ടി. പ്രിൻസി (ശ്രേഷ്ഠ) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ പൂച്ച വന്നതിന് പിന്നാലെ പ്രിൻസിക്ക് കടുത്ത ജലദോഷവും ചുമയും അനുഭവപ്പെട്ടിരുന്നു. ഇതോടെ പൂച്ചയെ വീട്ടിൽ നിർത്തുന്നതിനെ പ്രിൻസിയുടെ അമ്മയും മുത്തശ്ശിയും എതിർത്തു. ഇതിനെച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നതായി പോലീസ് പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാർ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് പ്രിൻസിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
എംബിബിഎസ് പഠനം പൂർത്തിയാക്കിയ പ്രിൻസി ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. അമ്മയുടെ പരാതിയിൽ അൽവാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മറ്റ് വശങ്ങൾ കൂടി അന്വേഷിച്ചു വരികയാണെന്ന് സബ് ഇൻസ്പെക്ടർ ദേവേന്ദ്ര അറിയിച്ചു.
Summary
A 23-year-old doctor in Hyderabad’s Alwal allegedly died by suicide following disputes with her family over adopting a pet cat. The family reportedly objected to the pet after the doctor developed health issues like cold and cough, leading to frequent arguments.

