ജയ്പൂർ: രാജസ്ഥാനിലെ ഹവാമഹൽ മണ്ഡലത്തിൽ ബിഎൽഒയുടെ പരസ്യ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ അന്വേഷണത്തിന് ഉത്തരവിട്ടു. കരട് വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 470 മുസ്ലിം വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ ഭീഷണിപ്പെടുത്തിയതായി ബിഎൽഒ ആരോപിച്ചു.(Election Commission to investigate BLO's public suicide threat in Rajasthan)
മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ നിന്നുള്ള വോട്ടുകൾ മനഃപൂർവ്വം ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായെന്നും ഇത് അംഗീകരിക്കാത്തതിനെത്തുടർന്ന് വ്യക്തിപരമായി വേട്ടയാടിയെന്നും ബിഎൽഒ വെളിപ്പെടുത്തി.
അതേസമയം, വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ ഒരു ബിഎൽഒ കൂടി ആത്മഹത്യ ചെയ്തു. ഇതോടെ എസ്ഐആർ നടപടി തുടങ്ങിയ ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന ബിഎൽഒമാരുടെ എണ്ണം ഒൻപതായി.