ബീഡ്: കാമുകിയുടെ കുടുംബാംഗങ്ങൾ ക്രൂരമായി മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തതിൽ മനംനൊന്ത് മഹാരാഷ്ട്രയിൽ 23-കാരൻ ജീവനൊടുക്കി (Dnyaneshwar Kokate Suicide). ബീഡ് ജില്ലയിലെ ധൂലെ-സോലാപൂർ ഹൈവേയിലുള്ള ടയർ പങ്ചർ ഷോപ്പിലാണ് ജ്ഞാനേശ്വർ കൊകാട്ടെ എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് തന്റെ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് യുവാവ് എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അയൽഗ്രാമത്തിലുള്ള യുവതിയുമായി ജ്ഞാനേശ്വർ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു. കഴിഞ്ഞ ദിവസം സംസാരിക്കാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ജ്ഞാനേശ്വറിന്റെ മാതാവ് പോലീസിനോട് പറഞ്ഞു. ജ്ഞാനേശ്വറിന്റെ മൊബൈൽ ഫോണും ബൈക്കും തട്ടിയെടുക്കുകയും ഗ്രാമത്തിന് മുന്നിൽ വെച്ച് കള്ളനെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു. മാതാപിതാക്കളെയും ഉപദ്രവിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
അപമാന ഭാരത്താൽ തളർന്ന ജ്ഞാനേശ്വർ ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർക്കെതിരെ നെക്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു.
Summary: A 23-year-old man, Dnyaneshwar Kokate, died by suicide in Maharashtra’s Beed district, alleging harassment and assault by his lover’s family. In a suicide note, Kokate detailed how he was tied to a tree, brutally beaten, and publicly humiliated after being called to meet them. His mother stated that the accused also threatened his parents, which he could not bear.

