കൊൽക്കത്തയിൽ നടന്ന ചടങ്ങിലാണ് പശ്ചിമ ബംഗാളിലെ വോട്ടർമാരെ ആകർഷിക്കുന്നതിനായി തയ്യാറാക്കിയ ‘സങ്കൽപ് പത്ര’ (Sankalp Patra) അമിത് ഷാ പുറത്തിറക്കിയത് (BJP West Bengal Manifesto 2026). സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കുക ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പ്രതിവർഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, കർഷകർക്കായി പ്രത്യേക പെൻഷൻ പദ്ധതികൾ എന്നിവ ബിജെപി വാഗ്ദാനം ചെയ്യുന്നു.ഓരോ കുടുംബത്തിലെയും ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുമെന്നും വ്യവസായ മേഖലയിൽ വൻ നിക്ഷേപം കൊണ്ടുവരുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
തൃണമൂൽ ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്നും അർഹരായവർക്ക് ആനുകൂല്യങ്ങൾ നേരിട്ട് എത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.സംസ്ഥാനത്ത് എയിംസ് (AIIMS) മാതൃകയിൽ കൂടുതൽ ആശുപത്രികൾ സ്ഥാപിക്കുമെന്നും പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുമെന്നും ബിജെപി ഉറപ്പുനൽകുന്നു.
അമിത് ഷായുടെ വിമർശനം: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബംഗാളിനെ പിന്നോട്ടടിച്ചുവെന്നും ‘സോനാർ ബംഗ്ലാ’ (സുവർണ്ണ ബംഗാൾ) എന്ന ലക്ഷ്യം ബിജെപിയിലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.

