ന്യൂഡൽഹി: കോടതി വിധിക്ക് പിന്നാലെ ഡൽഹി രാഷ്ട്രീയത്തിൽ സജീവമാകാൻ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നാളെ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു (Arvind Kejriwal Jantar Mantar Rally0. ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡൽഹിയിലെ മൊഹല്ല ക്ലിനിക്, ഡി.ടി.സി ജീവനക്കാർക്ക് നീതി തേടിയാണ് റാലി.
നാളെ രാവിലെ 11 മണിക്ക് ജന്തർ മന്തറിൽ വെച്ചാണ് പ്രതിഷേധം. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ എ.എ.പിയിലെ പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും. പുറത്താക്കപ്പെട്ട എല്ലാ ജീവനക്കാരോടും തങ്ങളുടെ യൂണിഫോം ധരിച്ച് റാലിക്കെത്താൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിനെതിരെയുള്ള വലിയൊരു ശക്തിപ്രകടനമായി ഇതിനെ മാറ്റാനാണ് എ.എ.പിയുടെ നീക്കം.
കെജ്‌രിവാൾ നാടകം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരെ 32 കേസുകളുണ്ടായിട്ടും അദ്ദേഹം ഇതുവരെ ‘കരഞ്ഞിട്ടില്ലെ’ന്നും കെജ്‌രിവാൾ സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, കെജ്‌രിവാളിനെതിരെ നടന്നത് കോൺഗ്രസ് – ബി.ജെ.പി ഗൂഢാലോചനയാണെന്ന് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിമർശിച്ചു. എ.എ.പി സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാലിക്ക് മുന്നോടിയായി കെജ്‌രിവാളും സിസോദിയയും ഡൽഹി കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹിയിൽ രാഷ്ട്രീയ പോര് മുറുകുകയാണ്.
Story Summary: Arvind Kejriwal and AAP are set to organize a massive protest rally at Jantar Mantar tomorrow in support of terminated Mohalla Clinic and DTC employees. This is Kejriwal’s first major public event after being acquitted by the court. While Congress leader Udit Raj criticized Kejriwal’s actions as a drama, Kerala Minister M.B. Rajesh alleged a BJP-Congress conspiracy behind the liquor policy case.

