
ലക്നൗ : ഉത്തർപ്രദേശിൽ മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി 20 മരിച്ചു (Uttar Pradesh Accident). വെള്ളിയാഴ്ച (ഡിസംബർ 6) ഉച്ചയ്ക്ക് കനൗജിന് സമീപം ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസിൽ അതിവേഗ ബസ് വാട്ടർ ടാങ്കറുമായി കൂട്ടിയിടിച്ച് 8 പേർ മരണപ്പെട്ടു. ചിത്രകൂടയിലും പിലിഭിത്തിയിലും ഉണ്ടായ മറ്റു രണ്ടു വാഹനാപകടങ്ങളിൽ 12 പേർക്ക് ജീവൻ നഷ്ടമായി.
ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ കനൗജ് ജില്ലയിലെ സൗരിഖിലെ സക്രവ ഏരിയയിലാണ് അപകടം നടന്നത്. നിറയെ യാത്രക്കാരുമായി വന്ന ഡബിൾ ഡെക്കർ ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് മുന്നിൽ വന്ന വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.
ഡിവൈഡറിനിടയിൽ നട്ട ചെടികൾ ടാങ്കർ ഉപയോഗിച്ച് നനയ്ക്കുകയായിരുന്നെന്ന് പരിക്കേറ്റ യാത്രക്കാർ പറഞ്ഞു. ഡ്രൈവർ അറിയാതെ പിന്നിൽ നിന്ന് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അവിടെ തടിച്ചുകൂടിയവർ ബസിൻ്റെ ചില്ല് തകർത്ത് യാത്രക്കാരെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
ഉത്തർപ്രദേശിലെ ചിത്രകൂടിലും പിലിഭിത്തിലുമാണ് മറ്റു രണ്ട് അപകടങ്ങൾ ഉണ്ടായത്. രണ്ടിലുമായി ആറ് പേർ വീതം മരിക്കുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിത്രകൂടിൽ, ചിതാഭസ്മം ഒഴുക്കിയ ശേഷം പ്രയാഗ്‌രാജിൽ നിന്ന് മടങ്ങുകയായിരുന്ന ഛത്തർപൂർ കുടുംബത്തിലെ 6 പേർ മരിച്ചു. മറ്റൊരു അപകടത്തിൽ, ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു കുടുംബം മകളുടെ നാലാം ജന്മദിനം ആഘോഷിച്ച് പിലിബിട്ടിയിൽ നിന്ന് മടങ്ങുകയായിരുന്ന കാർ കുഴിയിൽ വീണു. ഈ അപകടത്തിൽ 6 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.