തിരുവനന്തപുരം : ഡിജിപി യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഞ്ചു ദിവസത്തിനുള്ളിൽ നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. കേന്ദ്ര ഡെപ്യൂട്ടേഷനായി യോഗേഷ് ഗുപ്ത വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല.
തുടർന്ന് അദ്ദേഹം ട്രൈബ്യൂണലിൽ ഹർജി നൽകുകയായിരുന്നു. തുടർച്ചയായുള്ള സ്ഥലം മാറ്റങ്ങളെ തുടർന്നാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്നു വർഷത്തിനിടെ ഒമ്പത് തവണയാണ് സർക്കാർ അദ്ദേഹത്തെ സ്ഥലം മാറ്റിയത്.
സർക്കാരുമായി പ്രശ്നങ്ങളുണ്ടായതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചത്. എന്നാൽ കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാനം തടഞ്ഞുവെയ്ക്കുകയായിരുന്നു.