സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്നു: അച്ചൻകോവിലിലും കരമനയാറ്റിലും യെല്ലോ അലർട്ട്; തീരത്തുള്ളവർ ജാഗ്രത പാലിക്കണം

സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്നു: അച്ചൻകോവിലിലും കരമനയാറ്റിലും യെല്ലോ അലർട്ട്; തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതിനെ തുടർന്ന് നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച നദികൾ

പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്

അധികൃതർ താഴെ പറയുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:

യാതൊരു കാരണവശാലും മേൽപറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാ​ഗ്രത പാ​ലി​ക്കേ​ണ്ട​താണ്.

പ്രളയ സാധ്യതയുള്ളയിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കാൻ തയാറാകണം.

അതേസമയം , സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. തിങ്കളാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ)

തിങ്കളാഴ്ച (ഒക്ടോബർ 27) കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട് (ശക്തമായ മഴ)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് ഒക്ടോബർ 25 (ശനി)

കണ്ണൂർ, കാസർഗോഡ്

നാളെ ഒക്ടോബർ 26 (ഞായർ)

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

തിങ്കളാഴ്ച ഒക്ടോബർ 27

ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്

ചൊവ്വാഴ്ച ഒക്ടോബർ 28

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

അടുത്ത മണിക്കൂറുകളിലെ സാധ്യത

വരും മണിക്കൂറുകളിൽ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com