Suicide : പണം കൊടുത്തതിനും വാങ്ങിയതിനും തെളിവുകൾ ഇല്ല, ഇടപാടിൽ ദുരൂഹത : വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്ന് പോലീസ്

കൈക്കൂലിക്കേസ് ഉള്ളതിനാൽ തന്നെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഇത്രയും തുക എവിടെ നിന്ന് ലഭിച്ചുവെന്നാണ് അന്വേഷിക്കുന്നത്.
Woman commits suicide in Kochi
Published on

കൊച്ചി : അയൽവാസിയായ വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെത്തുടർന്ന് കോട്ടുവള്ളിയിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പോലീസ്. ബിന്ദു, പ്രദീപ് കുമാർ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുമെന്നാണ് ഇവർ പറയുന്നത്. (Woman commits suicide in Kochi)

മരിച്ച ആശ ബെന്നിയുടെ ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ മുതൽ ബിന്ദുവിനെയും പ്രദീപ് കുമാറിനെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർക്കായി അന്വേഷണം നടക്കുകയാണ്.

പണമിടപാടിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത്ര വലിയ തുകയുടെ കൈമാറ്റം എങ്ങനെയാണ് നടന്നതെന്നാണ് സംശയം. അക്കൗണ്ട് വഴി കുറച്ച് പണം മാത്രമാണ് നൽകിയിരിക്കുന്നത്.

ഇടപാടിനെക്കുറിച്ച് കൃത്യമായ തെളിവുകൾ ഇല്ല. കൈക്കൂലിക്കേസ് ഉള്ളതിനാൽ തന്നെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഇത്രയും തുക എവിടെ നിന്ന് ലഭിച്ചുവെന്നാണ് അന്വേഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com