തിരുവനന്തപുരം : തിരുവനന്തപുരത്ത് പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്ത്രീയെ ക്രൂരമായി മർദിച്ചു. കടയ്ക്കൽ വയ്യാനം സ്വദേശിനി ജലീലാ ബീവിക്കാണ് മർദനമേറ്റത്. സംഭവത്തിൽ കല്ലറ സ്വദേശി ഷാജഹാനെതിരെ പൊലീസ് കേസെടുത്ത്.
ബ്രൈമൂർ എസ്‌റ്റേറ്റിൽ വച്ച് ജലീലാ ബീവിയും ഇയാളും തമ്മിൽ വാക്കേറ്റം ഉണ്ടായത്. ഇതിന് പിന്നാലെ മരക്കൊമ്പ് കൊണ്ട് ഷാജഹാൻ ജലീലാ ബീവിയെ തല്ലിയത്. ഷാജഹാനും ജലീലാ ബീവിയുടെ ഭർത്താവും തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മർദനത്തിന് കാരണം.