കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. സ്വർണ്ണനിരക്ക് ഉയരത്തിൽ തന്നെയാണ് തുടരുന്നത്. പവന് 98,200 രൂപ എന്ന നിലയിലും, ഗ്രാമിന് 12,275 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Will Kerala Gold price reach Rs 1 lakh?)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് ഇന്ത്യയിൽ സ്വർണവില പ്രധാനമായും നിശ്ചയിക്കപ്പെടുന്നത്. ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ്, സപ്ലൈ, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ വിലയെ സ്വാധീനിക്കുന്നു. സ്വർണത്തിന്റെ ആഗോള വിലയിലെ (ഔൺസ് അടിസ്ഥാനമാക്കിയുള്ള) മാറ്റങ്ങളാണ് ഇന്ത്യയിലെ വിലയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്.
രാജ്യാന്തര വിപണിയിൽ ഡോളറിലാണ് സ്വർണവ്യാപാരം നടക്കുന്നത്. അതിനാൽ, ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനം ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ വിലയെ നേരിട്ട് ബാധിക്കുകയും പ്രാദേശിക വിപണിയിൽ വിലയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കേന്ദ്ര സർക്കാർ സ്വർണത്തിന്മേൽ ചുമത്തുന്ന ഇറക്കുമതി തീരുവയും വില നിർണ്ണയത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. അതിനാൽ, ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ ശക്തമായി പ്രതിഫലിക്കാറുണ്ട്.