

കോഴിക്കോട്: വടകരയിൽ ആർഎംപിയുടെ കടന്നുവരവോടെ സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉണ്ടായത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. രമയുടെ വിജയം സിപിഎമ്മിന് കനത്ത പ്രഹരമായിരുന്നു.(Will CPM come to contest in Vatakara?)
എൽഡിഎഫിൽ തങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുന്നു എന്ന പരാതി ആർജെഡി നേതൃത്വത്തിനുണ്ട്. അടുത്തിടെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ ഉയർന്നത് സിപിഎമ്മിനെ ജാഗ്രതയിലാക്കുന്നു.
'ഭരണത്തുടർച്ച ഉറപ്പാക്കാൻ ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ വേണം' എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം വടകരയിൽ സിപിഎം തന്നെ മത്സരിക്കണമെന്ന വാദത്തിന് ബലം നൽകുന്നു. വടകര നഗരസഭ നിലനിർത്താനായെങ്കിലും അഴിയൂർ പഞ്ചായത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടു. ഇത് വടകര മണ്ഡലത്തിൽ സിപിഎമ്മിന്റെ നേരിട്ടുള്ള ഇടപെടൽ അത്യാവശ്യമാണെന്ന നിലപാടിലേക്ക് പാർട്ടിയെ എത്തിക്കുന്നു.