തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. നടന്നത് കളവാണെന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan on Sabarimala gold case)
സ്വർണ്ണപ്പാളികൾ ഇപ്പോഴത്തെ ദേവസ്വം പ്രസിഡൻ്റ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തു വിട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. 1,2 പിണറായി സർക്കാരുകളിലെ ദേവസ്വം മന്ത്രിമാരും പസിഡൻറുമാരും ഇതിന് ഉത്തരവാദികൾ ആണെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
കൊടുത്തയച്ചവർക്ക് കമ്മീഷൻ കിട്ടി കാണുമെന്നും, 200 കോടിയുടെ ജി എസ് ടി തട്ടിപ്പിൽ ധനമന്ത്രി മിണ്ടുന്നില്ല എന്നും സതീശൻ കുറ്റപ്പെടുത്തി. വ്യാജ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുകയാണ് ആകെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.