തിരുവനന്തപുരം: സിനഡ് ആസ്ഥാനത്തേക്ക് പോയ സംഭവത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായടക്കം അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. (VD Satheesan explains his visit to the church headquarters)
ഔദ്യോഗിക വാഹനത്തിന്റെ ടയറിലെ കാറ്റ് തീർന്നതിനെത്തുടർന്ന് വാഹനം കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടിൽ പാർക്ക് ചെയ്യേണ്ടി വന്നു. തുടർന്നാണ് മറ്റൊരു വണ്ടിയിൽ സഭാ ആസ്ഥാനത്തേക്ക് പോയത്.
സിനഡ് നടക്കുന്നതിനിടെ മൗണ്ട് സെന്റ് തോമസിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം സഭാ നേതാക്കളുമായി ചർച്ച നടത്തുകയും അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷവുമാണ് മടങ്ങിയത്.