തിരുവനന്തപുരം : എൻ എസ് എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് ശബരിമലയുമായി ബന്ധപ്പെട്ട എന്ത് തീരുമാനവും എടുക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. തങ്ങളുടേത് രാഷ്ട്രീയ തീരുമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (VD Satheesan against CPM)
സർക്കാരിനോട് ഉന്നയിച്ച മൂന്ന് പ്രധാന ചോദ്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ആചാരലംഘനത്തിന് അനുകൂല സത്യവാങ്മൂലം നൽകിയത് തിരുത്താൻ തയ്യാറാകുമോയെന്നാണ് ആദ്യത്തെ ചോദ്യം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസ് പ്രവർത്തകർക്കെതിരെ അടക്കം എടുത്ത കേസ് പിൻവലിക്കാൻ തയ്യാറാകുമോ എന്നതാണ് രണ്ടാമത്തെ ചോദ്യം.
ശബരിമല മാസ്റ്റർ പ്ലാൻ കപടഭക്തിയുടെ ഭാഗമല്ലേ എന്നാണ് മൂന്നാമത്തെ ചോദ്യം. സി പി എം എന്ന കപടഭക്തി വരിക്കാരെ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടും എന്നാണ് സതീശൻ പറഞ്ഞത്.