തൃശ്ശൂർ: യു.ഡി.എഫ്. സ്ഥാനാർത്ഥി ബൈജു വർഗീസിന്റെ തിരഞ്ഞെടുപ്പ് ഓഫീസിനുനേരെ ആക്രമണം. കിഴക്കേകോട്ടയിലെ ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ബൈജു വർഗീസ് പോലീസിൽ പരാതി നൽകി.(UDF candidate's office attacked in Thrissur)
ബൈജു വർഗീസ് പറയുന്നത് ഇതൊരു യു.ഡി.എഫിന്റെ ശക്തമായ കോട്ടയാണ് എന്നാണ്. "ഇവിടെ രാഷ്ട്രീയ എതിരാളികൾ എനിക്കില്ല, ഇത് അങ്ങനെയുള്ള സ്ഥലമല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശ്ശൂർ കോൺഗ്രസിൽ കടുത്ത പൊട്ടിത്തെറിയുണ്ടായി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നാല് പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. നിമ്മി റപ്പായി, ജോർജ് ചാണ്ടി, ഷോമി ഫ്രാൻസിസ് കൂടാതെ ഡി.സി.സി. ജനറൽ സെക്രട്ടറി രവി താണിക്കലും പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചതായി അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രമുഖ നേതാക്കൾ കൂട്ടത്തോടെ രാജി വെക്കുന്നത് തൃശ്ശൂരിലെ യു.ഡി.എഫ്. മുന്നണിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.