തിരുവന്നതപുരം : രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ നിഗൂഢമായ മൗനം തുടർന്ന് മാതാവും പ്രതിയുമായ ശ്രീതു. ബാലരാമപുരത്ത് കുട്ടിയെ ഇവരുടെ സഹോദരൻ ഹരികുമാർ കിണറ്റിൽ എറിഞ്ഞത് ഇവരുടെ അറിവോടെ തന്നെയാണെന്ന് പോലീസ് പറയുന്നത്. (Trivandrum toddler murder case)
മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനായി വീട്ടിൽ തീയിട്ടു. മെത്തയും ഷൂസുമാണ് തീയിട്ടത്. ശ്രീതുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ നീക്കം. ഇവരെ മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
കുഞ്ഞിൻ്റെ മാതാവായ ശ്രീതുവിൻ്റെയും സഹോദരൻ ഹരികുമാറിൻ്റെയും താൽപര്യങ്ങൾക്ക് കുഞ്ഞ് തടസമായതിനാലാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് ജനുവരി 30നാണ്. ശ്രീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഹരികുമാറിനെ കൊലപാതകത്തിൻ്റെ പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് ഇയാൾ തുടക്കം മുതൽ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അന്വേഷണം അവരിലേക്ക് നീളാൻ കാരണം ഇയാൾ സഹോദരിയുമായി നടത്തിയ അശ്ലീല വാട്സാപ്പ് സന്ദേശങ്ങൾ പോലീസ് കണ്ടെത്തിയതാണ്.