ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ദൈവത്തിന്‍റെ പണം മോഷ്ടിക്കാൻ മടിയില്ലാത്ത ആളുകൾ ദേവസ്വം ബോർഡിലേക്ക് വരുന്നുണ്ടെന്നും രാഷ്ട്രീയ പ്രതിനിധികളെന്ന പേരിലാണ് കടന്നു വരുന്നതെന്നും ജി സുധാകരൻ ആരോപിച്ചു.
പ്രസ്താവനകളില്‍ പ്രശാന്ത് കൂടുതല്‍ പക്വത കാണിക്കണം. കോണ്‍ഗ്രസുകാരനായ പ്രശാന്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തങ്ങള്‍ക്കൊപ്പം വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കിട്ടിയത്. പ്രസ്താവനകളില്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് പ്രസ്ഥാനത്തിന് കേടുവരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.
സത്യസന്ധവും ജനങ്ങൾക്ക് വിശ്വാസമുള്ളതും സർക്കാരിൻ്റെ പ്രതിഛായ വർധിപ്പിക്കുന്നതുമായ അന്വേഷണം വേണം. മന്ത്രിയായി അവിടെ പോയി സാഷ്ടാംഗം പ്രണമിക്കണമെന്നില്ല. അത് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല.വിശ്വാസി ആണേൽ അങ്ങനെ ചെയ്യാം .ദൈവത്തിന്റെ പണമായാലും അത് മോഷ്ടിക്കാന്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാത്തവര്‍ നിരവധി ഉണ്ട്. അവര്‍ എങ്ങനെയെങ്കിലും ഏതെങ്കിലും രാഷ്ട്രീയപിന്തുണയോടെ ദേവസ്വം ബോര്‍ഡില്‍ കയറിപ്പറ്റും.
കടകംപള്ളിക്ക് അവിടെ പോയി ചെയ്യാം. ജി.സുധാകരന് അത് പറ്റില്ല. വിശ്വാസമുണ്ട്, അത് പ്രപഞ്ചശക്തിയിലാണ്. നിങ്ങൾ എങ്ങനെ വിശ്വസിക്കുന്നു അതിനെ സംരക്ഷിക്കുക എന്നതാണ്. എല്ലാ അപവാദങ്ങളെയും കാറ്റിൽ പറത്തുന്ന തീരുമാനവും അന്വേഷണവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സത്യസന്ധവും നീതിയുക്തവുമായ സമഗ്രമായി അന്വേഷണമാണ് വേണ്ടത്. അത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.