തിരുവനന്തപുരം: ദേശീയപാത വികസനത്തെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി പക്ഷപാതപരമായി സമീപിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ മാറ്റിനിർത്തിയത് വിചിത്രമായ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(This is political vendetta, MV Govindan supports Minister PA Mohammed Riyas)
ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് ഏത് പ്രോട്ടോക്കോൾ പ്രകാരമാണെന്ന് അദ്ദേഹം ചോദിച്ചു. എന്തും ചെയ്യാൻ അവകാശമുണ്ട് എന്ന മട്ടിലാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. മരുമകനായത് കൊണ്ടാണോ മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായതും ദേശീയപാത നിർമ്മാണ കരാറിൽ ഒപ്പിട്ടതും എന്ന് രാജീവ് ചന്ദ്രശേഖറിന്റെ വിവാദ പരാമർശത്തിന് മറുപടിയായി അദ്ദേഹം ചോദിച്ചു. വ്യക്തിപരമായ വിരോധമല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത രീതിയിൽ, ഭൂമി ഏറ്റെടുക്കലിനായി കോടിക്കണക്കിന് രൂപ നൽകിയത് കേരളമാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ വേർതിരിവിനെതിരെ ജനകീയമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ടാം റീച്ചിൽ വിപുലമായ റോഡ് ഷോ നടത്തും.

