

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ചിരകാല സ്വപ്നമായ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന രീതിയിലാണ് അലൈൻമെൻ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ട അലൈൻമെൻ്റ് വിശദാംശങ്ങൾ
ദൈർഘ്യം: 31 കിലോമീറ്റർ.
സ്റ്റേഷനുകൾ: 27 സ്റ്റേഷനുകൾ
ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലങ്ങൾ: ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിക്കും.
പാത: പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും.
ഇന്റർചേഞ്ച് സ്റ്റേഷനുകൾ: കഴക്കൂട്ടം/ടെക്‌നോപാർക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.
ഏജൻസി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
തിരുവനന്തപുരം മെട്രോയുടെ നിർമാണ മുന്നൊരുക്കത്തിൻ്റെ ഭാഗമായി നേരത്തെ തന്നെ ശ്രീകാര്യം മേൽപ്പാലം,
ഉള്ളൂർ മേൽപ്പാലം, പട്ടം മേൽപ്പാലം തുടങ്ങി മൂന്ന് പ്രധാന മേൽപ്പാലങ്ങളുടെ ചുമതല കെ.എം.ആർ.എല്ലിനെ ഏൽപ്പിച്ചിരുന്നു