

തിരുവനന്തപുരം: സീപ്ലെയിൻ പദ്ധതി മത്സ്യബന്ധന മേഖലയിൽ അനുവദിക്കില്ലെന്ന് എഐടിയുസി നേതാവ് ടി.ജെ. ആഞ്ചലോസ്. മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കുമെന്ന് പറഞ്ഞ അദ്ദേഹം പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ മാറ്റമില്ലെന്നും ഈമാസം 20ന് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന് നിലപാട് അറിയിക്കുമെന്നും വ്യക്തമാക്കി. (AITUC)
വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതിൽ എതിർപ്പില്ല. 2013 ൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ പ്രതിഷേധിച്ചത് മത്സ്യബന്ധന മേഖലയിലായതിനാലാണെന്നും ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഒന്നിച്ചാണ് പ്രതിഷേധിച്ചതെന്നും ആഞ്ചലോസ് കൂട്ടിച്ചേർത്തു.