
കൊച്ചി: അറബിക്കടലിൽ അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പലായ "എം.എസ്.സി എൽസ-3 ഫീഡര്‍" കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി(Liberian ship). 400 ൽ അധികം കണ്ടെയ്നറുകളുള്ള കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേരെയും നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. 3 പേരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴാണ് പൂർത്തിയായത്.
കോസ്റ്റുകാർഡിന്റെ കപ്പലുകളും ഡോണിയർ വിമാനങ്ങളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കപ്പലിനുള്ളിൽ ഒരു ജോർജിയൻ പൗരനും 2 യുക്രെയ്ൻ പൗരന്മാരും 20 ഫിലിപ്പൈൻ പൗരൻമാരും റഷ്യൻ പൗരനായ ക്യാപ്റ്റനുമാണ് ഉണ്ടായിരുന്നത്. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ കേരളാ തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പൽ അപകടത്തിൽപെട്ടത്.
കപ്പലിനുള്ളിലെ കണ്ടെയ്നറുകളിൽ മറൈൻ ഗ്യാസ് ഓയിലായ ലോ സള്‍ഫര്‍ ഫ്യൂവൽ ഇന്ധനങ്ങളാനുള്ളത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കടലിൽ വീണത് അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.